Friday, July 31, 2015

സ്വരക്ഷ

                 നിറഞ്ഞുമുറ്റിയ കാടു വെട്ടിത്തെളിക്കാനാണ് പതിവ് ജോലിക്കാരിയായ മേരി മുതലാളിയുടെ പറമ്പിൽ എത്തിയത്.... ഒറ്റയ്ക്കെയുള്ളു .അല്പം പേടി തോന്നിയെങ്കിലും അത് കാര്യമാ ക്കാതെ നല്ല മൂർച്ചയുള്ള വാക്കത്തി കൊണ്ട് മുൾപ്പടർപ്പുകളും കുറ്റി ച്ചെടികളും വെട്ടി നിരത്തിക്കൊണ്ടിരുന്നു. പലപ്പോഴും പാമ്പും പഴുതാരയും മറ്റു ക്ഷുദ്രജീവികളുമൊക്കെ മേരിയെ നോട്ടമിട്ടിട്ടുള്ളതാ ണ്. പക്ഷെ മേരി അതൊന്നും കാര്യമാക്കാറില്ല. മുതലാളി പറഞ്ഞ ജോലി ആത്മാർത്ഥമായി ചെയ്യുക എന്നതാണ് മേരിയുടെ ലക്‌ഷ്യം.              
            അപ്പോഴതാ കുറ്റിക്കാട്ടിൽ നിന്നും ഓടിവന്ന ഒരു കുറുക്കൻ മേരിയുടെ നേരെ കുതിച്ചു ചാടി കയ്യിൽ ഒറ്റക്കടി. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പേടിച്ചു പോയ മേരി നിലവിളിയോടെ ശക്തി യിൽ കൈകുടഞ്ഞപ്പോൾ കുറുക്കൻ തെറിച്ചു ദൂരെ വീണു...എണീറ്റ്‌ നിന്ന കുറുക്കന്റെ വായിൽ നിന്നും നുരയും പതയും ഒഴുകുന്നുണ്ടായി രുന്നു. പേ കുറുക്കനാണെന്ന് തിരിച്ചറിഞ്ഞ മേരി ശരിക്കും അന്ധാ ളിച്ചു. ഉച്ചത്തിലുള്ള കരച്ചിലിനിടയിൽ കുറുക്കനെ ആട്ടിയോടി ക്കാൻ ശ്രമിച്ചെങ്കിലും കുറുക്കൻ അവരുടെ നേരെ വീണ്ടും കുതിച്ചെ ത്തി. കുറുക്കനും മേരിയും തമ്മിലുള്ള കടിപിടിക്കൊടുവിൽ തന്റെ കയ്യിലിരുന്ന മൂർച്ചയുള്ള വാക്കത്തികൊണ്ട് മേരി കുറുക്കന്റെ കഴു ത്തിനു തന്നെ പലതവണ വെട്ടി. കുറുക്കൻ ചത്തു. 
              നിലവിളികേട്ട് മുതലാളിയും മറ്റുള്ളവരും വരുമ്പോൾ കാ ണുന്നത് രക്തം ഒഴുകുന്ന കൈകളുമായി നിൽക്കുന്ന മേരിയേയും ചത്തുകിടക്കുന്ന കുറുക്കനെയും ആണ്. എല്ലാവരും കൂടി മേരിയുടെ മുറിവുകൾ കഴുകി വൃത്തിയാക്കി നേരെ ആസ്പത്രിയിലെത്തിച്ചു . പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് മേരിക്കു മാത്രമല്ല മുതലാ ളിക്കും കുടുംബത്തിനും കൂടി വേണ്ടി വന്നു...
   (ഇനി മേരിക്ക് വേറെ ശിക്ഷ ഉണ്ടാകുമോ എന്നറിയില്ല, വെട്ടിക്കൊല്ലുന്നതിനു പകരം കുറുക്കനെ പിടിച്ചു വന്ധ്യംകരണം നടത്താത്തതിന്)

2 comments:

നളിനകുമാരി said...

കടിച്ചാലെന്താ, ആശുപത്രീൽ കിടന്നാൽ എന്താ.പക്ഷെ മൃഗങ്ങളെ കൊല്ലരുത്‌ ...മനുഷ്യർക്ക്‌ മൃഗങ്ങളുടെ അത്ര പോലും വിലയില്ലാതായി....കാലം പോയ പോക്കെ...

നളിനകുമാരി said...

കടിച്ചാലെന്താ, ആശുപത്രീൽ കിടന്നാൽ എന്താ.പക്ഷെ മൃഗങ്ങളെ കൊല്ലരുത്‌ ...മനുഷ്യർക്ക്‌ മൃഗങ്ങളുടെ അത്ര പോലും വിലയില്ലാതായി....കാലം പോയ പോക്കെ...